ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചരിത്രമെഴുതി എ.ടി.കെ കൊല്‍ക്കത്ത. ഇത് മൂന്നാം തവണയാണ് ഐഎസ്എല്ലില്‍ കൊല്‍ക്കത്ത കിരീടം സ്വന്തമാക്കുന്നത്. ഗോവ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈയിന് എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് എ.ടി.കെ കൊല്‍ക്കത്ത മൂന്നാം കിരീടം സ്വന്തമാക്കിയത്. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മൂന്നു കിരീടം നേടുന്നത്. ഇരട്ടഗോള്‍ നേടിയ സ്പാനിഷ് താരം ഹാവിയര്‍ ഹെര്‍ണാണ്ടസാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.
കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. 10-ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ലീഡെടുത്ത കൊല്‍ക്കത്തയ്ക്കായി 48-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയും ഗോള്‍ കണ്ടെത്തി. 69-ാം മിനിറ്റില്‍ ചെന്നൈയിന് ഒരു ഗോള്‍ തിരിച്ചടിച്ചു. നെരിയൂസ് വാല്‍സ്കിസാണ് ഗോള്‍ സ്കോറര്‍. ഇഞ്ചുറി ടൈമില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഇരട്ടഗോള്‍ പൂര്‍ത്തിയാക്കി. ഇതോടെ ചെന്നൈയിന്റെ പരാജയത്തിന് ഫൈനല്‍ വിസിലിന്റെ ദൂരം മാത്രമേയുണ്ടായിരുന്നുള്ളു.
ചെന്നൈയിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ആദ്യ ഗോള്‍ നേടിയത് എടികെ ആയിരുന്നു. പത്താം മിനിറ്റില്‍ സാവിയുടെ ഗോളിലൂടെ കൊല്‍ക്കത്തകാര്‍ മുന്നിലെത്തി. റോയ് കൃഷ്ണയുടെ ക്രോസില്‍ നിന്ന് ഒരു മനോഹരമായ സൈഡ് വോളിയിലൂടെയായിരുന്നു ഹവിയറിന്റെ ഗോള്‍. ഈ സീസണില്‍ ഹെര്‍ണാണ്ടസിന്റെ ആദ്യഗോള്‍ കൂടിയാണിത്. 23-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം കൊല്‍ക്കത്തയ്ക്ക് ലഭിച്ചു. എന്നാല്‍ ലക്ഷ്യത്തിലെത്തിയില്ല. 38-ാം മിനിറ്റില്‍ റോയ് കൃഷ്ണ പരിക്കേറ്റു പുറത്തായതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി
രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ എടികെ ലീഡുയര്‍ത്തി. ഡേവിഡ് വില്യംസിന്റെ അസിസ്റ്റില്‍ എഡു ഗാര്‍സിയ വലകുലുക്കുകയായിരുന്നു. രണ്ട് ഗോള്‍ വീണതോടെ ചെന്നൈയിന് ആക്രമണം ശക്തമാക്കി. 69ാം മിനിറ്റില്‍ അതിന് ഫലം കാണുകയും ചെയ്തു. ജെറി ലാല്‍റിന്‍സ്വാല പാസില്‍ വാസ്കിസ് വലകുലുക്കി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് എടികെ വിജയമുറപ്പിച്ച ഗോളെത്തി. പ്രണോയ് ഹാള്‍ഡറിന്റെ പാസില്‍ സാവി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഫൈനല്‍ കാണാന്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. നേരത്തെ 2014, 2016 വര്‍ഷങ്ങളിലും എടികെ ആയിരുന്നു ചാംപ്യന്മാര്