ബ്രിട്ടൻ ജിബ്രാൾട്ടറിൽ പിടിച്ചു വെച്ച ഇറാനിയൻ കപ്പൽ ഗ്രേസ് വണ്ണിലെ ഇന്ത്യൻ ജീവനക്കാരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യം വിശദീകരിച്ച് ട്വീറ്റ് ചെയ്തു.
ആകെ 24 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരെയും വിട്ടയച്ചതായി മുരളീധരൻ പറയുന്നു. മൂന്ന് മലയാളികളും കപ്പലിലുണ്ടായിരുന്നു. ഇവരും മോചിതരായി. രജിൻ, പ്രജിത്ത്, അജ്മൽ എന്നീ മൂന്ന് മലയാളികളാണ് കപ്പലിലുണ്ടായിരുന്നത്.
Spoke to our High Commission @HCI_London on VLCC Grace 1. They confirmed all 24 Indian crew aboard VLCC Grace 1 have been released by Gibraltar authorities and are free to return to India. @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia @VMBJP
— V. Muraleedharan (@MOS_MEA) August 15, 2019
കപ്പലിലെ ജീവനക്കാരെ നേരത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കപ്പലിലെ 24 ഇന്ത്യക്കാര്‍ക്കും ലണ്ടന്‍ ഹൈക്കമ്മീഷന് യാത്രാസൗകര്യം ചെയ്തുകൊടുക്കുമെന്ന് മന്ത്രാലയം അന്ന് അറിയിച്ചിരുന്നതാണ്. ഇതനുസരിച്ച് എല്ലാവരും ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
Explainer: ഹോര്‍മുസ് കടലിടുക്ക് എന്തുകൊണ്ട് തന്ത്ര പ്രധാനമാണ്?
ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ മാസം 4-നാണ് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വെക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികാരമെന്ന നിലയിൽ ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന് പിടിച്ചെടുത്തിരുന്നു. ഈ കപ്പൽ ഇപ്പോഴും ഇറാന്റെ പിടിയിലാണ്. ഇരുകപ്പലുകളിലുമായി 42 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഏഴ് പേര് മലയാളികളായിരുന്നു. ഇതിൽ മൂന്നു പേരാണ് ഇപ്പോൾ മോചിതരായിരിക്കുന്നത്.