കഴിഞ്ഞ അഞ്ചു വർഷക്കാലം സൃഷ്ടിച്ച തൊഴിലുകളെക്കുറിച്ച് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളെ ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദ്ദനം. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഒരു ചാനൽ സംഘടിപ്പിച്ച പൊതു ചർച്ചക്കിടയിലായിരുന്നു സംഭവം.
തൊഴിൽ രംഗത്ത് സൃഷ്ടിച്ച പുതിയ അവസരങ്ങളെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങളെക്കുറിച്ചും നരേന്ദ്രമോദി സര്ക്കാർ ഉന്നയിക്കുന്ന അവകാശവാദങ്ങളെ ചോദ്യം ചെയ്തതാണ് യുവാവ് ചെയ്ത കുറ്റമെന്ന് മാധ്യമപ്രവർത്തകനായ പീയൂഷ് റായി ട്വീറ്റ് ചെയ്തു. വീഡിയോ സഹിതമാണ് ട്വീറ്റ്.
യുവാവിനെ 'ഭീകരൻ' എന്നു വിളിച്ചാണ് ബിജെപി പ്രവർത്തകർ ആക്രമിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ സൃഷ്ടിക്കപ്പെട്ട തൊഴിലുകൾ എത്രയെന്ന് കേന്ദ്ര സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പകരം മുദ്ര ലോണുകൾ വഴി വൻതോതിൽ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടെന്ന് അവകാശവാദം ഉന്നയിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിന് കൃത്യമായ കണക്കുകളും ലഭ്യമല്ല.
In Muzaffarnagar, BJP workers brutally thrashed a youth who confronted govt's claim over job and education during an election special segment hosted by senior journalist @narendrauptv for his channel. Mob can be heard calling the youth a terrorist. pic.twitter.com/mNjo3zCT6n
— Piyush Rai | پیوش رائے (@Benarasiyaa) March 6, 2019