45 വയസ്സിനുമേൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം വ്യാഴാഴ്ച മുതൽ തുടങ്ങും. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്തും വാക്സിനേഷൻകേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ദിവസം രണ്ടരലക്ഷം പേർക്ക് വീതം മരുന്നുനൽകാനുള്ള ക്രമീകരണങ്ങളാണുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന് സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട്, പെൻഷൻ പാസ്ബുക്ക്, എൻ.പി.ആർ. സ്മാർട്ട് കാർഡ്, വോട്ടർ ഐ.ഡി. എന്നിവയിലേതെങ്കിലും തിരിച്ചറിയൽകാർഡ് കൈയിൽ കരുതണം. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേർക്കുവരെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഞായറാഴ്ച വരെ സംസ്ഥാനത്ത് 28,05,857 പേർ ആദ്യഡോസ് മരുന്ന് സ്വീകരിച്ചുകഴിഞ്ഞു. അതിൽ 3,87,453 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ച സീറോ സര്‍വൈലന്‍സ് പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 89.3 ശതമാനം ആളുകള്‍ കോവിഡ്-19 രോഗബാധ ഇതുവരെ ഉണ്ടാകാത്തവരാണ്. രാജ്യത്തെ ആദ്യ കേസ് സംസ്ഥാനത്തായിരുന്നു റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷവും 10.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ എന്നത് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനമായ കാര്യമാണ്. എന്നാല്‍ ഇവര്‍ക്ക് രോഗബാധ ഇനിയും ഉണ്ടാകുവാന്‍ ഇടയുളളതിനാല്‍ കോവിഡ് മഹാമാരി തുടരുവാനും രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതയുണ്ട്.
ജനിതക വ്യതിയാനം വന്നിട്ടുള്ള വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്, ആരോഗ്യ വകുപ്പ് അറിയിച്ചു.